Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mr Ajith Kumar

"രക്ഷാപ്രവർത്തന' കേസ് അട്ടിമറി; അജിത് കുമാറിനോട് ഡിജിപി വിശദീകരണം തേടും

ആലപ്പുഴ: ആലപ്പുഴയിൽ നവകേരളാ യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റെന്ന എഡിജിപി എം.ആർ. അജിത് കുമാറിനോട് സംസ്ഥാന പോലീസ് മേധാവി (ഡിജിപി) വിശദീകരണം ആവശ്യപ്പെടും. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് വിലയിരുത്തിയ ശേഷമാണ് ഡിജിപിയുടെ നീക്കം.

എഡിജിപിയുടെ മറുപടി ലഭിച്ചാലുടൻ ഡിജിപി ആഭ്യന്തര മന്ത്രാലയത്തിന് അന്തിമ റിപ്പോർട്ട് കൈമാറും. വിഷയത്തിൽ നടപടികൾ നീളുന്നതിനെതിരെ ഭരണകൂടത്തിനും ആഭ്യന്തര വകുപ്പിനുമെതിരെ ആക്ഷേപം ശക്തമാകുന്നതിനിടെയാണ് പുതിയ നീക്കങ്ങൾ.

അന്വേഷണ ഉദ്യോഗസ്ഥരെ ഓഫീസിലേക്ക് വിളിപ്പിച്ചു കേസ് അട്ടിമറിക്കാൻ എഡിജിപി നേരിട്ട് ഇടപെട്ടതായി റിപ്പോർട്ടിൽ കൃത്യമായി പറയുന്നില്ല. എങ്കിലും, നടപടികളിൽ അദ്ദേഹം ഇടപെട്ടതായി വ്യക്തമാക്കുന്ന ഉദ്യോഗസ്ഥരുടെ മൊഴികൾ അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് വിശദീകരണം തേടുന്നത്.

ഡിജിപിയുടെ ഈ റിപ്പോർട്ട് അജിത് കുമാറിന്‍റെ ഔദ്യോഗിക ജീവിതത്തിന് കനത്ത തിരിച്ചടിയാകുമെന്നാണ് സൂചന. സംസ്ഥാന പോലീസ് മേധാവി നൽകുന്ന റിപ്പോർട്ട് പരിശോധിച്ചാവും സർക്കാർ അടുത്തഘട്ട നടപടികളിലേക്ക് കടക്കുക.

 

Kerala

സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്കുള്ള ചുരുക്കപട്ടികയായി; എം.ആർ. അജിത് കുമാറിനെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്കുള്ള മൂന്ന് പേരുടെ പട്ടികയായി. സംസ്ഥാന റോഡ് സേഫ്റ്റി കമ്മീഷണറും മുൻ ബിഎസ്എഫ് മേധാവിയുമായ നിതിൻ അഗർവാൾ, ഐബിയിലെ സ്പെഷൽ ഡയറക്ടർ റവാട ചന്ദ്രശേഖർ, ഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് യുപിഎസ്‌സി തയാറാക്കിയ പട്ടികയിലുള്ളത്.

കേന്ദ്ര സര്‍ക്കാര്‍ ഇത് രേഖാമൂലം സംസ്ഥാന സര്‍ക്കാരിനെ അറിയിക്കും. പ്രത്യേക കാബിനറ്റ് ചേര്‍ന്ന് ഈ മാസം 30ന് മുമ്പ് ഇവരില്‍ ഒരാളെ സംസ്ഥാന പോലീസ് മേധാവിയായി തെരഞ്ഞെടുക്കും.

അതേസമയം സുരേഷ് രാജ് പുരോഹിത്, എം.ആർ. അജിത് കുമാർ എന്നിവരുടെ പേരും സംസ്ഥാന സർക്കാർ നിർദേശിച്ചിരുന്നു.എം.ആർ.അജിത് കുമാറിനെ പട്ടികയിൽ ഉള്‍പ്പെടുത്താനായി കേന്ദ്ര സർക്കാരിൽ സംസ്ഥാനം സമ്മർദം ചെലുത്തുകയും ചെയ്തിരുന്നു. എന്നാൽ യുപിഎസ്‌സി യോഗം ഇവരെ പരിഗണിച്ചില്ല.

Latest News

Corehub Up